കഴിഞ്ഞ ദിവസം പത്രത്തിൽ വന്ന ചില വാർത്തകൾ ഇവിടെ കുറിക്കുന്നു .
1.മുസ്ലിം പെണ്കുട്ടികളുടെ വിവാഹ പ്രായം 16 വയസ്സായി മാറ്റി നിശ്ചയിച്ചു.കോടതി:-
കോടതി വിധി കേവലം അനുമതി മാത്രമാണ്. 16 വയസിൽ കല്യാണം കഴിച്ചയക്കുന്നത് തെറ്റല്ല എന്ന് ചുരുക്കം . അനുമതി ഒരിക്കലും നിരബന്ധമാകുന്ന പ്രശ്നമില്ലല്ലോ
. പക്ഷെ എന്തിനും ഏതിനും തൂലിക പടവാളാക്കുന്ന
ചിലരുടെ നിലവിളി കേട്ടാൽ തോന്നും കോടതിയും പള്ളിയും കൂടി മധുരപ്പതിനാറിൽ കുട്ടികളെ ബലമായി പിടിച്ച് തട്ടമിടീച്ച് കെട്ടിച്ചയക്കുകയാണെന്ന് . കൂട്ടത്തിൽ കല്യാണം കഴിച്ചയക്കുന്നത് പെണ്കുട്ടിയുടെ സമ്മതത്തോടെ ആയിരിക്കണമെന്ന മത വിധി പലരും പരിഗണിക്കാറില്ല എന്നുള്ളതും ഓർക്കാതെ വയ്യ.
2.മണിപ്പാല്‍ സര്വകകലാശാലയില് നാലാംവര്ഷാ എം.ബി.ബി.എസ് വിദ്യാര്ഥിനനിയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്തു
.പത്ര വാർത്ത
സംഭവ സമയത്ത് അവളണിഞ്ഞിരുന്ന വസ്ത്രത്തിന്റെ നീളമോ പുറത്തിറങ്ങിയ സമയമോ അവൾ ഒറ്റക്കായിരുന്നു എന്നതോ ഒക്കെ ഒരുപക്ഷെ മുഴുനീള ചർച്ചകൾക്ക് വിധേയമായേക്കാം
. പക്ഷെ മേല്പറഞ്ഞ ഒന്നും തന്നെ പ്രതികളുടെ പൈശാചിക പ്രവർത്തിയെ ന്യായീകരിക്കുന്നില്ല എന്ന് നാം മറന്നു കൂടാ. ഫെമിനിസ്റ്റ് കൊച്ചമ്മമാരുടെ ശരീരത്തിലെ കൊഴുപ്പും പലചരക്കു കടയിലെ കുറേ മെഴുക് തിരികളും കത്തി തീർന്നതല്ലാതെ മുൻ സംഭവങ്ങളിൽ നിന്നും സമൂഹം പാഠം പഠിച്ചില്ലെന്ന് വേണം കരുതാൻ . ഇനി ഒരാൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാതിരിക്കട്ടെ .
3.പ്രായപൂര്ത്തിയായ ആണും പെണ്ണും പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിലേര്പ്പെട്ടാൽ അവരെ ഭാര്യാഭര്ത്താക്കന്മാരായി കണക്കാക്കും . മദ്രാസ് ഹൈക്കോടതി.
കോടതി വിധിയെ മാനിക്കേണ്ടത് തന്നെയാണ് . ചില പ്രത്യേക സാഹചര്യങ്ങളെ മാത്രമേ ഈ വിധി ബാധിക്കൂ എന്ന് കരുതുമ്പോൾ തന്നെ ഇത്തരം വിധികൾ സമൂഹത്തിനു നൽകുന്ന തെറ്റായ സന്ദേശങ്ങൾക്ക് നേരെ നാം കണ്ണടച്ചുകൂടാ .
No comments:
Post a Comment